Tuesday 7 September 2010

വീട്
















കഷ്ട്ടപെട്ടാണ് 
അടിത്തറയും 
അസ്തിവാരവും കെട്ടിയത് 

കളിമുറ്റവും 
നടുമുറ്റവും 
പ്രത്യേകം വേര്‍തിരിച്ചു 

നിലാവ് കൊണ്ട് മേല്‍കൂരയും 
ഊഞ്ഞാലുകെട്ടാന്‍ 
വടക്കെ മാങ്കൊമ്പും
മുറിച്ചു മാറ്റരുതെന്ന  
ആഗ്രഹം അവളുടെതാണ് 

കവിതകള്‍ക്ക് 
വിശ്രമിക്കാന്‍ 
പൂമുഖത്ത് 
ഒരു ചാരുകസേരയാണ് 
എന്‍റെ സ്വപ്നം 

അടുക്കി പെറുക്കി 
വളരെ സാവധാനമാണ്‌ 
തുടങ്ങിയത് 

പടച്ചവനോടൊപ്പം
പാതിരാ തീവണ്ടിയില്‍ 
അവള്‍ 
ഒളിച്ചോടിയതിനുശേഷമാണ് 
പണി 
പാതിയില്‍ മുടങ്ങിപോയതും 
ചുരുണ്ടുകൂടാന്‍ 
ഒരു ഹൃദയമില്ലാതെപോയതും

No comments: